രഹസ്യ സൂക്ഷിപ്പുകാരന് | Abdullah ibn Masud

tonnalukal



     മുഴുവന്‍ ദിവസങ്ങളും സുന്നത്ത് നോന്പ് എടുത്താല്‍ ശരീരം ക്ഷീണിക്കും. ശരീരത്തിന്‍റെ ക്ഷീണം കാരണം ആരംഭപ്പൂവായ റസൂലുള്ളാന്‍റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയാതെ വരുമോ എന്ന് ഭയന്ന മഹാനരായ സ്വഹാബി, അഗാഥമായ പ്രണയത്തില്‍ തന്‍റെ പ്രേയസ്സിയുടെ പേരു പോലും പറയാന്‍ മടിച്ച ഈ സ്വഹാബിയെ നിങ്ങള്‍ക്കറിയുമോ? പ്രവാചക പ്രേമികളില്‍ നിന്നും സ്വഹാബികളില്‍ നിന്നും വ്യത്യസ്തനായ ഉമ്മു അബ്ദിന്‍റെ മകന്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വാണത്. 
ഇസ്ലാമിന്‍റെ പ്രാരംഭഘട്ടത്തില്‍ അക്രമങ്ങളും ആക്ഷേപപരിഹാസങ്ങളും സഹിച്ച് ദൗത്യത്തിലേര്‍പ്പെട്ട റസൂലുള്ളാഹിയുടെ കൂടെ ആറാമനായാഇറ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഇസ്ലാം ആÇേഷിച്ചത്. അനാഥത്വവും ദാരിദ്ര്യവും പിടിമുറുക്കിയ ജീവിതത്തില്‍ നിന്നും അത്യുന്നതങ്ങളിലേക്ക് പടികയറിയ മഹത്തായ ചരിത്രമാണ് മഹാനവര്‍കള്‍ക്കുള്ളത്

ശത്രുക്കളുടെ അക്രമണം കാരണം രണ്ടുപ്രാവശ്യം എത്യോപ്യയിലേക്കും ഒരു പ്രാവശ്യം മദീനയിലേക്കും ഹിജ്റ പോയിട്ടുണ്ട്. തടി കുറഞ്ഞ പ്രകൃതമുള്ള അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), നടപടി പ്രവര്‍ത്തനങ്ങളിലും സ്വഭാവത്തിലും നബിയോട് സദൃശ്യമുള്ളവരായിരുന്നു. സുഗന്ധമുള്ള ശരീരവും വൃത്തിയുള്ള വസ്ത്രവും പതിവാണ്. തിരുനബിയോടുള്ള അടുപ്പവും സ്നേഹവും മഹാനവര്‍കളെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന പദവിയിലേക്കെത്തിച്ചു. തിരുനബിയുടെ മിസ്വാക്കിന്‍റെയും തലയണ, ചെരുപ്പ് എന്നിവയുടെ കാവല്‍ക്കാരന്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)തന്നെയാണ്. കൂടാതെ റസൂലുള്ളയോടൊപ്പം യാത്രയില്‍ വെള്ളം വഹിക്കുന്നതിനും മഹാനവര്‍കള്‍ മുന്‍പന്തിയില്‍ നിന്നു. 
ഉമര്‍(റ)ന്‍റെ ഭരണകാലത്തും ഉസ്മാന്‍(റ)ന്‍റെ ഭരണത്തിന്‍റെ തുടക്കത്തിലും കൂഫ(ഇറാഖ്)യുടെയും ബൈത്തുല്‍മാലിന്‍റെയും അധികാരം വഹിച്ചശേഷം മദീനയിലേക്ക് താമസം മാറുകയാണുണ്ടായത്.

ഇസ്ലാമിലേക്ക്

മക്കയില്‍ പ്രവാചകന്‍ ആഗതനായി. ആളുകള്‍ക്കിടയില്‍ പ്രവാചകന്‍ സംസാരവിഷയമായി. രാവിലെ മുതല്‍ വൈകുന്നേരം വരെ ആടുകള്‍ക്കിടയില്‍ ഇടപഴകി, മടങ്ങിവന്ന് സംസാരങ്ങള്‍ക്കോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ സമയം ലഭിക്കാത്ത അബ്ദുല്ലാഹ് എന്ന ബാലന്‍റെ ചെവിയിലുമെത്തി ഈ വിഷയം. ഉഖ്ബതുബ്നു അബീമുഹീത്വിന്‍റെ ആടുകളെ മേയ്ക്കുന്നവനാണവന്‍. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടുപേര്‍ വന്നു അടുത്തുവന്ന് പാല്‍ ചോദിച്ചു. ദാഹിച്ചവശരായ അവരോട് ബാലന്‍ പറഞ്ഞു. ""ഇത് എന്‍റെ ആടുകളല്ല, ഞാന്‍ ഇടയന്‍ മാത്രമാണ്''. ""ശരി, പ്രസവിച്ചിട്ടില്ലാത്ത ഒരാടിനെ കാണിച്ചുതരൂ''. ഞാന്‍ ഒരാടിനെ കാണിച്ചുകൊടുത്തു. അയാള്‍ അകിടില്‍ ഒന്നു തടവി. അത്ഭുതം!, അകിടു വീര്‍ത്തുവന്നു. ഒരു കല്‍പാത്രമെടുത്ത് രണ്ടുപേരും വിശപ്പകറ്റി, ശേഷം എനിക്കം തന്നു. എന്നിട്ട് അകിടിനോട് പൂര്‍വസ്ഥിതിയിലാകാന്‍ കല്പിച്ചു. റസൂലുള്ളാഹിയും അബൂബക്കറും ആയിരുന്നു ആ രണ്ടുപേര്‍. ഈ സംഭവത്തിനു ശേഷം ഞാന്‍ നബിയെ സമീപിച്ചു. നിങ്ങള്‍ മൊഴിഞ്ഞ മഹദ്വചനങ്ങള്‍ എനിക്കും പഠിപ്പിച്ചുതരുമോ?''. റസൂല്‍ പറഞ്ഞു. ""നീ അറിവുള്ള കുട്ടിയാണ്''. എഴുപത് സൂറതുകള്‍ ഞാന്‍ നബിയില്‍ നിന്നും നേരിട്ടു പഠിച്ചു. അവയില്‍ ആരും എന്നോട് തര്‍ക്കിക്കാനില്ലാത്ത വിധം. 
ഖാസിം എന്നവര്‍ ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)പറയുന്നു. ഞാന്‍ മുസ്ലിമാകുന്ന സമയം എന്നെ ആറില്‍ ആറാമനായി കണ്ടു. ഭൂ ലോകത്ത് വേറെയൊരു മുസ്ലിമും തന്നെ ഉണ്ടായിരുന്നില്ല. 

നബിയോടൊപ്പം

ഖാസിമുബ്നു അബ്ദിര്‍റഹ്മാന്‍ പറയുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നബിക്ക് ചെരിപ്പ് ധരിപ്പിക്കുമായിരുന്നു. വടിപിടിച്ച് നബിക്കുമുന്പില്‍ നടക്കും. മജ്ലിസിലേക്ക് കയറാനൊരുങ്ങുന്പോള്‍ ചെരിപ്പെടുത്ത് കൈയില്‍ പിടിക്കും. വടി കൈമാറും. നബി സദസ്സില്‍ നിന്നും എണീക്കാനുദ്ദേശിച്ചാല്‍ ചെരിപ്പ് ധരിപ്പിക്കുകയും വടി പിടിച്ച് നബി വീട്ടില്‍ പ്രവേശിക്കുന്നതു വരെ മുന്പില്‍ നടക്കുകയും ചെയ്യും. 
അബ്ദുല്ലാഹിബ്നു മലീഹ് എന്നവര്‍ പറയുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നബിയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തും. കുളിച്ചുകഴിഞ്ഞാല്‍ വസ്ത്രം ധരിപ്പിക്കും. നബിയോടൊപ്പം താഴ്മയോടെ നടക്കുകയും ചെയ്യും. 
നബിയോടുള്ള സ്നേഹത്തില്‍ നബിയുടെ വിശേഷണങ്ങള്‍ പറഞ്ഞ് അഭിസംബോധന ചെയ്യുകയല്ലാതെ പേരു പറയാറില്ലായിരുന്നു. അംറുബ്നു മൈമൂന്‍ പറയുന്നു. ഞാന്‍ ഒരുവര്‍ഷം അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)നെ പിന്തുടര്‍ന്നു. അപ്പോഴൊന്നും നബിയുടെ പേരോ, റസൂലുള്ള പറഞ്ഞു എന്നോ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. 
അബ്ദുല്ലാഹിബ്നു യസീദ് പറയുന്നു. ഹുദൈഫ(റ)നോട് ഞങ്ങള്‍ ചോദിച്ചു. നബിതിരുമേനിയുടെ ചര്യകളും സ്വഭാവവമുള്ള ഒരാളെ കാണിച്ചുതരുമോ?, നബിയുടെ ജീവിതം പഠിക്കാനാണ്. അപ്പോള്‍ ഹുദൈഫ(റ)അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)നെയാണ് കാണിച്ചുതന്നത്.

വിജ്ഞാനം

അല്ലാഹുവിനോട് വളരെയടുത്ത സാമീപ്യമുള്ളവരാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ). വിജ്ഞാനത്തില്‍ അഗാഥമായ പാണ്ഡിത്യമുള്ള, ദുന്‍യാവിന് വിലകല്പിക്കാത്ത, ആഖിരതിലേക്ക് വലിയ ആഗ്രഹമുള്ളവയാളുമാണ്. ഖുര്‍ആനിലും ഹദീസിലും നിപുണനായ മഹാനവര്‍കളുടെ ദീനീ പരിജ്ഞാനം അബൂമുസല്‍ അശ്അരിയുടെ വാക്കുകളില്‍ വ്യക്തമാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിങ്ങളിലുള്ളപ്പോള്‍ എന്നോടൊരു കാര്യത്തെകുറിച്ചും നിങ്ങള്‍ ചോദിക്കരുത്. 
അല്‍ഖമ(റ) ഉദ്ധരിക്കുന്നു. ഉമര്‍(റ) അറഫയില്‍ നില്‍ക്കുന്ന സമയം. ഒരാള്‍ വന്ന്, കൂഫയില്‍ ഖുര്‍ആന്‍ മനപാഠം പറഞ്ഞുകൊടുക്കുന്ന ആളുണ്ടെന്ന് പറഞ്ഞു. ആരാണത്? ഉമര്‍ (റ) ദ്യേപ്പെട്ടു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ആണെന്ന് മറുപടി പറഞ്ഞപ്പോള്‍ ഉടനെ ദ്യേമടങ്ങി. ശേഷം പറഞ്ഞു. അദ്ദേഹത്തേക്കാള്‍ യോഗ്യനായ ഒരാളും ഇന്നില്ല. പിന്നെ ഉമര്‍(റ) ഒരുസംഭവം പറഞ്ഞുകൊടുത്തു. റസൂലുള്ള രാത്രിയില്‍ പലപ്പോഴും സംസാരിച്ചിരിക്കും. ഒരുദിവസം ഞാനും സ്വിദ്ദീഖ്(റ)വും നബിയോടൊപ്പം നടക്കുന്പോള്‍ പള്ളിയില്‍ ഒരാള്‍ നിസ്ക്കരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചു നബി ഒരുനിമിഷം നിന്നു. എന്നിട്ട് പറഞ്ഞു. ആരെയെങ്കിലും ഖുര്‍ആന്‍ ഇറക്കപ്പെട്ട പ്രകാരം ഓതാന്‍ സന്തോഷിപ്പിക്കുന്നുവെങ്കില്‍ അയാള്‍ ഉമ്മുഅബ്ദിന്‍റെ മകന്‍ ഓതുന്നതുപോലെ ഓതിക്കൊള്ളട്ടെ.

മസ്റൂഖ് എന്നവര്‍ പറയുന്നു. ഞാന്‍ സ്വഹാബത്തിനെ മുഴുവന്‍ നിരീക്ഷിച്ചു. അവരുടെ അറിവുകള്‍ എത്തിനില്‍ക്കുന്നത് ആറുപേരിലേക്കാണ്. ഉമര്‍, അലി, അബ്ദുല്ല, ഉബയ്യുബ്നു കഅ്ബ്, അബുദ്ദര്‍ദാഅ്, സൈദുബ്നു സാബിത് എന്നിവരാണവര്‍. പിന്നെ ഈ ആറുപേരുടെ അറിവിനെ നിരീക്ഷിച്ചു. അപ്പോള്‍ അലി, അബ്ദുല്ല എന്നീ രണ്ടുപേരിലേക്കാണ് മുഴുവന്‍ അറിവുകളും എത്തിച്ചേരുന്നതെന്ന് ഞാന്‍ കണ്ടെത്തി. 

വിശേഷങ്ങള്‍

അബ്ദുര്‍റഹ്മാനുബ്നു യസീദ് പറയുന്നു. ഞാന്‍ സുന്നത്ത് നോന്പുകള്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)നേക്കാള്‍ കുറക്കുന്ന ഒരാളെയും കണ്ടിട്ടില്ല. അതിനവര്‍ കാരണം പറഞ്ഞത് സ്വലാത്തിന് നോന്പിനേക്കാള്‍ മുന്‍ഗണന നല്‍കുന്നു എന്നാണ്. കൂടുതല്‍ നോന്പ് എടുക്കുന്നത് സ്വലാത്ത് ചൊല്ലലിനെ അശക്തമാക്കും. പരലോകത്തെ അങ്ങേയറ്റം ഭയപ്പെടുന്നവരായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ്(റ). പരലോകമോര്‍ത്ത് കരഞ്ഞ് കണ്ണുനീര്‍കൊണ്ട് കൈനിറയുന്ന സംഭവം സൈദുബ്നു വഹബ് പറയുന്നുണ്ട്. മാത്രമല്ല, തന്‍റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യപ്പെടുമെന്ന് ഭയന്ന് പുനരുത്ഥാരണം ഇല്ലാതിരിക്കലാണ് തന്‍റെ ആഗ്രഹമെന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞതായി ജരീര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താഴ്മ ചെയ്യലും അവുടുത്തെ സദ്ഗുണങ്ങളില്‍ പെട്ടതാണ്. ഹാരിസുബ്നു സുവൈദ് ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു. എന്നെ കുറിച്ച് എനിക്കറിയാവുന്നത്ര നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ എന്‍റെ തലയില്‍ നിങ്ങള്‍ മണ്ണു വാരിയിടുമായിരുന്നു.
സ്വര്‍ഗം കൊണ്ട് സന്തോഷമറിയിക്കപ്പെട്ട സ്വഹാബിയുമാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ). സുര്‍റുബ്നു ഹുബൈശ് പറയുന്നു. ഒരിക്കല്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) മരത്തില്‍ നിന്നും അറാക്ക് പറിക്കുകയായിരുന്നു. മഹാനവര്‍കളുടെ കാലിന്‍റെ വലിപ്പം താരതമ്യേന കുറവാണ്. കാറ്റ് വന്നപ്പോള്‍ മരക്കൊന്പ് മുകളിലേക്ക് ഉയര്‍ന്നു. ചുറ്റും കൂടിയവര്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ റസൂല്‍ പറഞ്ഞു. എന്തിനാണു നിങ്ങള്‍ ചിരിക്കുന്നത്?, ആ കാലുകള്‍ മറ്റാരേക്കാളും മീസാനില്‍ ഭാരമുള്ളതായിരിക്കും. 
പ്രസംഗിക്കാന്‍ അപാരമായ കഴിവായിരുന്നു. മഹാനവര്‍കള്‍ ക്ലാസ്സെടുക്കുന്ന അവസരത്തില്‍ നിറുത്താനായാല്‍ ഇനിയും പ്രസംഗം നീണ്ടുപോയെങ്കിലെന്ന് അനുചരര്‍ ആഗ്രഹിക്കാറുണ്ടായിരുന്നു. അവിടുത്തെ ഉപദേശങ്ങള്‍ മുസ്ലിം ലോകത്തിനിന്നും മാതൃകയാണ്. ""നീ നിസ്ക്കാരത്തിലായിരിക്കുന്പോള്‍ നീ രാജാവിന്‍റെ വാതിലില്‍ മുട്ടുന്നവനാണ്. രാജാവിന്‍റെ വാതിലില്‍ മുട്ടുന്നവന് തുറക്കപ്പെടും. തീര്‍ച്ച.''
""നിങ്ങളിലോരോരുത്തരും അതിഥികളാണ്. നിങ്ങളുടെ അടുത്തുള്ള പണം അത് വായ്പ വാങ്ങിയതാണ്. അതിഥി വായ്പ തിരിച്ചേല്‍പിച്ച് യാത്ര പോകേണ്ടവനാണ്''.

ഇബ്റാഹീം എന്നവര്‍ ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു. ഞാന്‍ ഒരു നായയെ പരിഹസിക്കുകയാണെങ്കില്‍ എന്നെ നായയാക്കി മാറ്റപ്പെടുമോ എന്നു ഞാന്‍ ഭയക്കുന്നു. 
വിയോഗം
ഉസ്മാന്‍(റ)ന്‍റെ ഭരണകാലം. കൂഫയുടെയും ബൈതുല്‍മാലിന്‍റെയും അധികാരം ഉപേക്ഷിച്ച് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) മദീനയിലേക്ക് പോയി. അവസാനനാളുകള്‍ അടുത്തു തുടങ്ങിയിരിക്കുന്നു. ഒരിക്കല്‍ ഉസ്മാന്‍(റ) കടന്നു വന്ന് ചോദിച്ചു. നിങ്ങളുടെ ശന്പളം ഞാന്‍ തരട്ടേ?. ഉടനെ മറുപടി, ""വേണ്ട''. നിങ്ങളുടെ മക്കള്‍ക്ക് ഉപകാരമായേക്കും. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഉടനെ പറഞ്ഞു. ""എന്‍റെ മക്കളുടെ മേല്‍ നിങ്ങള്‍ ദാരിദ്ര്യം ഭയപ്പെടുന്നോ? അവരോട് ഞാന്‍ സൂറതുല്‍ വാഖിഅ പതിവാക്കാന്‍ പറഞ്ഞിട്ടുണ്ട്. കാരണം നബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ""സൂറതുല്‍ വാഖിഅ പതിവാക്കുന്നയാള്‍ക്ക് ദാരിദ്ര്യം വരികയില്ല'' എന്ന്.
ശന്പളം പറ്റാതെ സേവനമായി അധികാരം വിനിയോഗിച്ച സൂക്ഷ്മമായ ജീവിതശൈലിയായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റേത്. കഅ#്ബക്കു ചുറ്റും കൂടിയിരുന്ന ശത്രുക്കള്‍ക്ക് മുന്പില്‍ ഖുര്‍ആനിക വചനങ്ങള്‍ ഉറക്കെ ഓതാന്‍ ധ്യൈം കാണിക്കുകയും തല്‍ഫലമായി നിരവധി അക്രമങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ആ ധീര സ്വഹാബി ഹിജ്റ 32നു ഈ ലോകത്തോടു വിടപറഞ്ഞു. 
അറുപതിലധികം നീണ്ട വര്‍ഷങ്ങളുടെ ധന്യമായ ആ ജീവിതത്തിന്‍റെ അന്ത്യവിശ്രമസ്ഥലം ജന്നതുല്‍ബഖീഇലാണ്.

3 Comments

Post a Comment

Previous Post Next Post

News

Breaking Posts